Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Tuesday, June 14, 2011

ഫ്‌ളാറ്റ് തട്ടിപ്പ്: 150-ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു..Related News


Posted on: 06 Jun 2011


കൊച്ചി: ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതികള്‍ കൂടുതല്‍ എത്തി. 150-ഓളം കേസുകള്‍ ഇപ്പോള്‍ ഉണ്ട്.

നൂറ്റമ്പത് കോടിയോളം രൂപയുടെ നിക്ഷേപത്തുക ഉടമകളുടെ കൈവശമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സ്വദേശത്തും വിദേശത്തുമായി കബളിപ്പിക്കപ്പെട്ട നിരവധി പേര്‍ നേരിട്ടും ഇ-മെയില്‍ വഴിയും പോലീസിന് പരാതികള്‍ നല്‍കുന്നുണ്ട്. പരാതികള്‍ സ്വീകരിക്കാന്‍ പാലാരിവട്ടം പോലീസ്‌സ്റ്റേഷനില്‍ പ്രത്യേക കൗണ്ടറുകളും ജീവനക്കാരേയും സജ്ജമാക്കിയിട്ടുണ്ട്.

10 പ്രോജക്ടുകളുമായി ബന്ധപ്പെട്ട കേസുകളാണ് പോലീസ് അന്വേഷിക്കുന്നത്. മഞ്ഞുമ്മലിലെ ഐസ്, പാടിവട്ടത്തെ ബിഗ് ആപ്പിള്‍, വാഴക്കാലയിലെ ആപ്പിള്‍ ഹൈറ്റ്‌സ്, കാക്കനാട്ടെ ആപ്പിള്‍ ഡോട്ട് കോം, നെടുമ്പാശ്ശേരിയിലെ വണ്‍ ബിഎച്ച്‌കെ, തൈക്കാട്ടുശ്ശേരിയിലെ ന്യൂകൊച്ചി, ചളിക്കവട്ടത്തെ കൂള്‍ഹോം, തമ്മനത്തെ ഗസ്റ്റ് ഹൗസ്, കാലടിയിലെ നെയ്ബര്‍ഹുഡ്, എറണാകുളം സൗത്തിലെ മൈഹോം തുടങ്ങിയ പ്രോജക്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രവാസികളും തട്ടിപ്പിനിരയായിട്ടുണ്ട്. നിശ്ചിത സമയത്ത് ഫ്‌ളാറ്റ് പണിത് നല്‍കാഞ്ഞതിനെത്തുടര്‍ന്നാണ് ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് മാനേജിങ് ഡയറക്ടര്‍ സാജു കടവിലാനും ഡയറക്ടര്‍ രാജീവ്കുമാര്‍ ചെറുവാരയ്ക്കും എതിരെ നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് വന്നത്.

ബിഗ് ആപ്പിള്‍ പദ്ധതിയുമായി ബന്ധപ്പെട്ട പരാതിക്കാര്‍ ചേര്‍ന്ന് ബിഗ് ആപ്പിള്‍ ബയേഴ്‌സ് അസോസിയേഷന്‍ രൂപവത്കരിച്ചിരുന്നു. തൈക്കാട്ടുശ്ശേരിയിലെ ന്യൂകൊച്ചി പ്രോജക്ടുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം കേസുകളെടുത്തത്. 10 പ്രോജക്ടുകളെക്കുറിച്ച് അഞ്ച് ടീമുകളാണ് അന്വേഷണം നടത്തുന്നത്.
Related News

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?