Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Thursday, June 16, 2011

നെറ്റ്‌വര്‍ക് മാര്‍ക്കറ്റിംഗ് അടിയന്തിരമായി നിരോധിക്കണം: സോളിഡാരിറ്റി.


------------------------------------------------------------------------------------
കോഴിക്കോട്: കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കളില്‍ നിന്നും പതിനായിരത്തോളം കുടുംബങ്ങൡ നിന്നുമായി പതിനായിരത്തിലധികം കോടി രൂപയുടെ സമ്പത്ത് നെറ്റ്‌വര്‍ക്ക്് മാര്‍ക്കറ്റിംഗ് കമ്പനികള്‍ തട്ടിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് തട്ടിപ്പിനിരയായവര്‍ ജീവിത നൈരാശ്യത്തിലേക്കും കുടുംബ തകര്‍ച്ചയിലേക്കും ആത്മഹത്യയിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് അടിയന്തിരമായി നിരോധിക്കണമെന്ന് സോളിഡാരിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.1999- െല സെബി റെഗുലേഷന്‍ ആക്്ട് പ്രകാരം നെറ്റ് വര്‍ക്ക്് മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് സെബിയുടെ അംഗീകാരം ലഭിക്കണം. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒറ്റ കമ്പനികള്‍ക്കും സെബിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. 1978-ലെ പ്രൈസ് ആന്റ് ചിറ്റ്‌സ് ആക്ട് പ്രകാരം നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് ഇടപാടുകള്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ ഈ ആക്ടിന്റെ പരിമിധികളെ ചൂഷണം ചെയ്തു കൊണ്ടാണ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ തഴച്ചു വളരുന്നത്. അതിനാല്‍ സര്‍ക്കാര്‍ നിലവിലെ ആക്ടിന്റെ പരിമിതികളെ മറികടന്നുകൊണ്ടുള്ള ശക്തമായ നിയമ നിര്‍മ്മാണം നടത്തുകയും ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഫിനാന്‍സ് ക്രെം സെല്ല് രൂപീകരിക്കുകയും കേസുകള്‍ സംസ്ഥാനതലത്തില്‍ ഏകീകരിക്കുകയും വേണം. നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് നിരോധിക്കുന്നതോടൊപ്പം തന്നെ നിലവിലുള്ള കമ്പനികളുടെ അക്കൗണ്ട് അടിയന്തിരമായി മരവിപ്പിക്കണം. അല്ലാത്ത പക്ഷം ടൈക്കൂണ്‍ കമ്പനിയുടെ മാതൃകയില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുവാന്‍ ഇടയാക്കും.
2001- ല്‍ സംസ്ഥാനത്ത് നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിന്റെ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെട്ടിരുന്നു. എന്നാല്‍ കമ്പനികള്‍ക്കെതിരായ നടപടികള്‍ കര്‍ശനമല്ലാത്തതിനാല്‍ 2006-ല്‍ വീണ്ടും കമ്പനികള്‍ പ്രത്യക്ഷപ്പെടുകയും ഒട്ടേറെ പേര്‍ വഞ്ചിതരാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്ന ഇത്തരം തട്ടിപ്പുകമ്പനികള്‍ക്കു പിന്നില്‍ വന്‍കിട മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായും ഉദ്യോഗസ്ഥര്‍ക്കും അധികാര രാഷ്ട്രീയകാര്‍ക്കും ഇതില്‍ പങ്കുള്ളതായും സംശയിക്കുന്നു. കേരളീയ സമൂഹത്തെ സാമ്പത്തികമായും ധാര്‍മ്മികമായും തകര്‍ത്തുകൊണ്ടിരിക്കുന്ന ഇത്തരം നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കെതിരായി ശക്തമായ സമരപരിപാടികളും ആവിഷ്‌ക്കാരങ്ങളുമായി സോളിഡാരിറ്റി രംഗത്തുവരും. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികളിലേക്ക് മാര്‍ച്ച് നടത്തുകയും കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കുകയും ചെയ്യും. അടിയന്തിര നടപടികള്‍ക്ക് വേണ്ടി ഡി.ഐ.ജി ഓഫീസ്് മാര്‍ച്ച് സംഘടിപ്പിക്കും. ജില്ലാ പ്രാദേശിക തലങ്ങളില്‍ തട്ടിപ്പിനിരായവരെ സംഘടിപ്പിക്കും. അവര്‍ക്ക് വേണ്ട നിയമപരമായ ഇടപെടലുകള്‍ക്ക് വേദി രൂപീകരിക്കും. നിയമ സഹായവും കൗണ്‍സിലിംഗ് സംവിധാനങ്ങളും ഒരുക്കും. നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് തട്ടിപ്പുകളെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള നടപടികളും സ്വീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.ഐ. നൗഷാദ് (സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്), ടി. മുഹമ്മദ് വേളം( ജനറല്‍ സെക്രട്ടറി), റസാഖ് പാലേരി (സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?