Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Tuesday, June 14, 2011

ആപ്പിള്‍ എ ഡേ തട്ടിപ്പ്: ഉടമകളുടെ ജാമ്യാപേക്ഷ തള്ളി


കൊച്ചി, ജൂണ് 2, 2011 14:08

നാനോ ഫ്‌ളാറ്റുകളടക്കം കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചു നല്‍കാമെന്ന്‌ വാഗ്‌ദാനം നല്‍കി നിക്ഷേപകരില്‍ നിന്ന്‌ കോടികള്‍ തട്ടിയ കേസില്‍ ആപ്പിള്‍ എ ഡേ ഉടമകളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ്‌ കോടതി തള്ളി. സ്‌ഥാപനത്തിന്റെ എംഡി കെ.എ. സാജുവും ഡയറക്‌ടര്‍ രാജീവ്‌കുമാര്‍ ചെറുവാരയും നല്‍കിയിരുന്ന ഹര്‍ജികളാണ്‌ തള്ളിയത്‌. 

പദ്ധതി പൂര്‍ത്തിയാക്കാന്‍ 39 കോടി രൂപ മതിയെന്ന്‌ ഉടമകള്‍ക്കു വേണ്ടി അഭിഭാഷകന്‍ എസ്‌. ശ്രീകുമാര്‍ കോടതിയില്‍ അറിയിച്ചു. ഇതിനായി 25 കോടി രൂപയുടെ എല്‍.ഐ.സി വായ്‌പ ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ കോടതി ഈ വാദം തള്ളിക്കളഞ്ഞു. 30 കോടി രൂപയ്‌ക്ക് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന്‌ നിരീക്ഷിച്ച കോടതി പദ്ധതിയുടെ തുടക്കം മുതല്‍ ജനങ്ങളെ വഞ്ചിക്കണമെന്ന ഉദ്ദേശം ഇവര്‍ക്കുണ്ടായിരുന്നുവെന്ന്‌ ജഡ്‌ജി ജി.കമാല്‍ പാഷ പറഞ്ഞു. 

കേസ്‌ ഡയറി പരിശോധിക്കുന്നതില്‍ നിന്ന്‌ ഞെട്ടിക്കുന്ന കണക്കുകളാണ്‌ ലഭിച്ചത്‌. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരു ഫ്‌ളാറ്റു പോലും നല്‍കിയിട്ടില്ല. രണ്ടായിരത്തോളം നിക്ഷേപകരെയാണ്‌ ഉടമകള്‍ ഈ കാലയളവില്‍ വഞ്ചിച്ചിരിക്കുന്നത്‌. പണം നഷ്‌ടപ്പെട്ട നിക്ഷേപകര്‍ നെട്ടോട്ടം ഓടുമ്പോള്‍ പ്രതികള്‍ കോര്‍പറേറ്റ്‌ തണലില്‍ ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ആകര്‍ഷകമായ സമ്മാന പദ്ധതികള്‍ നല്‍കി ഒന്‍പതു പദ്ധതികള്‍ക്കായി നിക്ഷേപകരില്‍ നിന്നും 149.43 കോടി രൂപ ഉടമകള്‍ തട്ടിയെടുത്തുവെന്ന്‌ കേസ്‌ അന്വേഷിച്ച പാലാരിവട്ടം സബ്‌ ഇന്‍സ്‌പെക്‌ടര്‍ അനില്‍ ജോര്‍ജ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിരുന്നു. പ്രതികള്‍ക്ക്‌ മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും രാജ്യം വിട്ടുപോയേക്കുമെന്നും പോലീസ്‌ കോടതിയെ അറിയിച്ചു. ഈ വാദത്തിന്റെ കൂടെ അടിസ്‌ഥാനത്തിലാണ്‌ ജാമ്യം നിഷേധിച്ചത്‌. 


വാഗ്ദാനം നല്‍കിയ ഫ്ളാറ്റുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ എത്ര തുക ആവശ്യമാണെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ബി. കമാല്‍ പാഷ ഇന്നലെ തിരക്കിയിരുന്നു. ഏതാണ്ട് 100 കോടി രൂപ കൊണ്ട് നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഇന്നലെ കന്പനിയുടെ അഡ്വക്കറ്റ് പറഞ്ഞത്. ഇതെത്തുടര്‍ന്ന് ഉടമകളോട് 100 കോടി രൂപ കോടതിയില്‍ കെട്ടിവെയ്ക്കാന്‍ കഴിയുമോ എന്ന് കോടതി ആരാഞ്ഞിരുന്നു.  ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ അതായിരുന്നു കോടതി മുന്നോട്ടുവച്ച വ്യവസ്ഥ. തന്റെ കക്ഷികളോട് ഇക്കാര്യം അന്വേഷിച്ചശേഷം മറുപടി പറയാമെന്നാണ് അഡ്വ. ശ്രീകുമാര്‍ അറിയിച്ചത്. 

പ്രതികള്‍ക്ക് എതിരെ പത്രമാധ്യമങ്ങള്‍ നടത്തുന്നത് വിചാരണയാണെന്ന് പ്രതിഭാഗം അഡ്വക്കറ്റ് ആരോപിച്ചു. നിരവധി പേര്‍ക്ക് പണം തിരിച്ചുനല്‍കിയിട്ടുണ്ട്. ഇനി ആവശ്യക്കാര്‍ വന്നാലും തുക നല്‍കും. മാത്രമല്ല പ്രതികളുടെ ബാങ്ക് അക്കൗണ്ടില്‍ പണമില്ലെന്നുള്ള പ്രചാരണവും നടക്കുന്നു. അത് തെറ്റാണെന്നും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതികളുടേത് പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്നുള്ള അഭിപ്രായമാണ് കോടതി പ്രകടിപ്പിച്ചത്.

നിശ്ചിതസമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് സ്ഥാപനം ഉറപ്പുനല്‍കിയെങ്കിലും നിരവധി പേരെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കൊച്ചിയിലും പരിസരത്തുമായി ഒന്‍പത് പദ്ധതികളുണ്ട്. ഏതാണ്ട് 150 കോടിയില്‍ അധികം തുക പ്രതികള്‍ നേടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
 


No comments:

Post a Comment

താങ്കളുടെ പ്രതികരണം...?