Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Monday, August 8, 2011

ആംവേ നിയമവിരുദ്ധമെന്നു പോലീസ്‌; ഓഫീസുകള്‍ അടച്ചുപൂട്ടി

കോഴിക്കോട്‌: ആംവേയുടെ സംസ്‌ഥാനത്തെ എല്ലാ ഓഫീസുകളും പോലീസ്‌ അടച്ചുപൂട്ടി സീല്‍ ചെയ്‌തു. ഇന്നലെ നടത്തിയ റെയ്‌ഡില്‍, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മണിചെയിന്‍ സ്‌ഥാപനമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ ഓഫീസുകള്‍ സീല്‍ ചെയ്‌തത്‌. ആംവേയുടെ എല്ലാ ബാങ്ക്‌ അക്കൗണ്ടുകളും മരവിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്‌. ഒരാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഇയാളേകുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ അറസ്‌റ്റ് ഉണ്ടാവുമെന്നും പോലീസ്‌ അറിയിച്ചു. സംസ്‌ഥാനത്ത്‌ ഏഴു ജില്ലകളിലായി ആംവേയുടെ ഒന്‍പത്‌ ഓഫീസുകളിലും റെയ്‌ഡ് നടത്തിയ പോലീസ്‌ സൂപ്രണ്ടുമാരാണ്‌ ഓഫീസുകള്‍ അടച്ചുപൂട്ടി സീല്‍ ചെയ്‌തത്‌. ആംവേ മണി ചെയിന്‍ സ്‌ഥാപനമാണെന്നു തെളിയിക്കുന്ന നിരവധി രേഖകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കുകളും പിടിച്ചെടുത്തു. കോഴിക്കോട്‌, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണു റെയ്‌ഡ് നടന്നത്‌. ഡി.ജി.പി. ജേക്കബ്‌ പുന്നൂസിന്റെ നിര്‍ദേശപ്രകാരം എ.ഡി.ജി.പി. രാജേഷ്‌ ദിവാനാണു പരിശോധനയ്‌ക്ക് ഉത്തരവിട്ടത്‌. കോട്ടയത്തും എറണാകുളത്തും വയനാട്‌ പോലീസും തിരുനന്തപുരത്തും കൊല്ലത്തും കണ്ണൂര്‍ പോലീസുമാണു റെയ്‌ഡിനു നേതൃത്വം നല്‍കിയത്‌. മറ്റിടങ്ങളില്‍ അതത്‌ സ്‌ഥലത്തെ പോലീസുകാര്‍തന്നെയാണു പരിശോധന നടത്തിയത്‌. ആരോഗ്യ, സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിലൂടെ വിറ്റഴിക്കുന്ന സ്‌ഥാപനമാണ്‌ ആംവേ. മണിചെയിന്‍ പോലെ നെറ്റ്‌വര്‍ക്കിംഗ്‌ സംവിധാനമാണ്‌ ആംവേയെന്നു പരിശോധനയില്‍ കണ്ടെത്തി. നെറ്റ്‌വര്‍ക്കിംഗ്‌ സംവിധാനം നിയമവിരുദ്ധമായതിനാല്‍ കാസര്‍ഗോഡ്‌, വയനാട്‌, തൃശൂര്‍ ജില്ലകളിലായി അഞ്ചു കേസുകള്‍ ആംവേയ്‌ക്കെതിരേ രജിസ്‌റ്റര്‍ ചെയ്‌തു. കോഴിക്കോട്ട്‌ അസി: കമ്മിഷണര്‍ രാധാകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിലാണു നടക്കാവിലുള്ള ഓഫീസില്‍ റെയ്‌ഡ് നടത്തിയത്‌. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കുകളും രേഖകളും ഇവിടെനിന്നു പിടിച്ചെടുത്തു.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?