Monday, June 06, 2011
വടകര
വടക്കന്‍ കേരളത്തിലെ നാലു ജില്ലകളിലായി 82 കോടി രൂപയുടെ ഇന്‍റര്‍നെറ്റ് മണിച്ചെയിന്‍ തട്ടിപ്പ്. അടയാര്‍ ആസ്ഥാനമായ ടൈക്യൂണ്‍ എംപെയര്‍ ഇന്‍റര്‍നാഷനല്‍ എന്ന സ്ഥാപനമാണു തട്ടിപ്പു നടത്തിയത്. ആയിരത്തോളം പേര്‍ തട്ടിപ്പിനിരയായെന്നു പ്രാഥമിക റിപ്പോര്‍ട്ട്. നിക്ഷേപത്തട്ടിപ്പു നടത്തുന്നുവെന്ന ഇന്‍റലിജന്‍സ് വിവരത്തെത്തുടര്‍ന്നു വടകര ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈഎസ് പിയാണ് അന്വേഷണം ആരംഭിച്ചത്. ഇന്‍റര്‍നെറ്റിലൂടെ മള്‍ട്ടി ലൈന്‍ മാര്‍ക്കറ്റിങ് എന്ന പേരിലായിരുന്നു തട്ടിപ്പ്. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ കമ്പനി വ്യാജമെന്നു കണ്ടെത്തി.
കമ്പനി ഡയറക്റ്റര്‍മാരായ കമല കണ്ണന്‍, സദാശിവം, വിനു ആനന്ദ്, എം. വേലു എന്നിവരുടെ മേല്‍വിലാസവും വ്യാജമെന്നു തെളിഞ്ഞു. ഇവര്‍ ഒളിവിലാണ്. പഞ്ചാബ് നാഷനല്‍ ബാങ്ക്, എച്ച്എസ്ബിസി, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവിടങ്ങളിലായിരുന്നു നിക്ഷേപം.
കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് ഇവര്‍ക്കു നിക്ഷേപകരുള്ളത്. കോഴിക്കോട് പയ്യോളി സ്വദേശികളായ സേതുമാധവന്‍, സിറാജുദ്ദീന്‍, അസൈനാര്‍ ഹാജി, പ്രജിത്ത് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അവരെ ജാമ്യത്തില്‍ വിട്ടു. സേതുമാധവന്‍ സര്‍ക്കാര്‍ ജീവനക്കാരനും മറ്റുള്ളവര്‍ വ്യാപാരികളുമാണ്. പയ്യോളി, വടകര പ്രദേശങ്ങളില്‍ നിന്ന് ഇരുപത്തഞ്ചോളം പരാതികള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.
വടക്കന്‍ കേരളത്തിലെ നാലു ജില്ലകളിലായി 82 കോടി രൂപയുടെ ഇന്‍റര്‍നെറ്റ് മണിച്ചെയിന്‍ തട്ടിപ്പ്. അടയാര്‍ ആസ്ഥാനമായ ടൈക്യൂണ്‍ എംപെയര്‍ ഇന്‍റര്‍നാഷനല്‍ എന്ന സ്ഥാപനമാണു തട്ടിപ്പു നടത്തിയത്. ആയിരത്തോളം പേര്‍ തട്ടിപ്പിനിരയായെന്നു പ്രാഥമിക റിപ്പോര്‍ട്ട്. നിക്ഷേപത്തട്ടിപ്പു നടത്തുന്നുവെന്ന ഇന്‍റലിജന്‍സ് വിവരത്തെത്തുടര്‍ന്നു വടകര ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈഎസ് പിയാണ് അന്വേഷണം ആരംഭിച്ചത്. ഇന്‍റര്‍നെറ്റിലൂടെ മള്‍ട്ടി ലൈന്‍ മാര്‍ക്കറ്റിങ് എന്ന പേരിലായിരുന്നു തട്ടിപ്പ്. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ കമ്പനി വ്യാജമെന്നു കണ്ടെത്തി.
കമ്പനി ഡയറക്റ്റര്‍മാരായ കമല കണ്ണന്‍, സദാശിവം, വിനു ആനന്ദ്, എം. വേലു എന്നിവരുടെ മേല്‍വിലാസവും വ്യാജമെന്നു തെളിഞ്ഞു. ഇവര്‍ ഒളിവിലാണ്. പഞ്ചാബ് നാഷനല്‍ ബാങ്ക്, എച്ച്എസ്ബിസി, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവിടങ്ങളിലായിരുന്നു നിക്ഷേപം.
കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് ഇവര്‍ക്കു നിക്ഷേപകരുള്ളത്. കോഴിക്കോട് പയ്യോളി സ്വദേശികളായ സേതുമാധവന്‍, സിറാജുദ്ദീന്‍, അസൈനാര്‍ ഹാജി, പ്രജിത്ത് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അവരെ ജാമ്യത്തില്‍ വിട്ടു. സേതുമാധവന്‍ സര്‍ക്കാര്‍ ജീവനക്കാരനും മറ്റുള്ളവര്‍ വ്യാപാരികളുമാണ്. പയ്യോളി, വടകര പ്രദേശങ്ങളില്‍ നിന്ന് ഇരുപത്തഞ്ചോളം പരാതികള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.
ചേരുന്നവരും ചേര്‍ക്കുന്നവരും കുറ്റക്കാര്‍
വടകര
മണി ചെയിന്‍ നിക്ഷേപ പദ്ധതിയില്‍ ചേരുന്നവരും ചേര്‍ക്കുന്നവരും കുറ്റക്കാര്‍ തന്നെയാണെന്ന് പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍. മണി ചെയിന്‍ നിക്ഷേപ തട്ടിപ്പിലൂടെ നൂറു കോടിയില്‍പരം രൂപ വെട്ടിച്ച ടൈക്കൂണ്‍ എംപയര്‍ ഇന്‍റര്‍നാഷണല്‍ ലിമിറ്റഡിന്‍റെ കേസ് അന്വേഷണം നടത്തുന്ന പൊലീസ് ഉന്നത അധികാരികളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമിതമായ തോതില്‍ പണമോ വസ്തുക്കളോ വാഗ്ദാനം ചെയ്ത് ആളുകളെ ഏതു സ്കീമിലും ചേര്‍ക്കുന്നതും ചേരുന്നതും ക്രിമിനല്‍ കുറ്റമാണ്. 1978ലെ പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ആക്റ്റിന്‍റെ ലംഘനമായാണ് ഇത്തരം പ്രവൃത്തികളെ കണക്കാക്കുന്നത്.
നിക്ഷേപിച്ച പണം മൂന്നുവര്‍ഷം കൊണ്ട് നാലു മടങ്ങായി തിരിച്ചുനല്‍കുമെന്നായിരുന്നു വ്യവസ്ഥ. ആദ്യ മൂന്നുമാസം പണം ലഭിച്ചെങ്കിലും പിന്നീടൊന്നുമുണ്ടായില്ല. ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. വടകര, പയ്യോളി മേഖലയില്‍ ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയവരെ പൊലീസ് പിടികൂടി. അന്വേഷണം ഇവരുടെ ആസ്ഥാനമായ ചെന്നൈയിലേക്ക് എത്തിയപ്പോഴാണ് ഡയറക്റ്റര്‍മാരുടെ പകല്‍ക്കൊള്ള പുറത്തുവന്നത്.
നിക്ഷേപതട്ടിപ്പിലൂടെ നൂറുകോടി രൂപ വെട്ടിച്ച ടൈക്കൂണ്‍ എംപയര്‍ ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് ഉടമകളെ പിടികൂടാന്‍ വടകര പൊലീസ് നടപടി തുടങ്ങി. ഉടമകളെന്ന് പറഞ്ഞ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയ കമല കണ്ണന്‍, സദാശിവം എന്നിവര്‍ ചെന്നൈ അഡയാര്‍ സ്വദേശികളാണെന്ന വിലാസമാണ് ബാങ്കുകള്‍ക്ക് നല്‍കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ തങ്ങിയ പൊലീസ് ഉന്നതസംഘം ഇവരെ കണ്ടെത്താനുള്ള തീവ്രപരിശ്രമത്തിലാണ്. ചെന്നൈ പൊലീസിന്‍റെ സഹായത്തോടെ ഇവരെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് വടകര പൊലീസ്.
എതാണ്ട് 25 വയസ് മാത്രമുള്ളവരാണ് ടൈക്കൂണ്‍ തട്ടിപ്പിന്‍റെ സൂത്രധാരകരെന്ന് പൊലീസ് പറഞ്ഞു. കമ്പനി ഉടമകളെ സംബന്ധിച്ച് ബാങ്കുകള്‍ ശരിയായ രീതിയില്‍ പരിശോധന നടത്താന്‍ തയാറാകാതിരിക്കുന്നത് തട്ടിപ്പ് എളുപ്പമാക്കി മാറ്റി. ഒരു സ്ഥാപനത്തിന്‍റെ അക്കൗണ്ട് തുടങ്ങുമ്പോള്‍ നല്‍കിയ വിലാസം പൂര്‍ണമായും ശരിയായിരിക്കണമെന്ന് ഐഡന്‍റിഫിക്കേഷന്‍ നടത്താന്‍ ബാങ്കുകള്‍ നടപടിയെടുക്കേണ്ടതായിരുന്നു. ഇടപാടുകള്‍ കോടികളുടേതായതിനാല്‍ ബാങ്കുകള്‍ ഇതിനു തയാറായില്ല.
മണി ചെയിന്‍ നിക്ഷേപ പദ്ധതിയില്‍ ചേരുന്നവരും ചേര്‍ക്കുന്നവരും കുറ്റക്കാര്‍ തന്നെയാണെന്ന് പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍. മണി ചെയിന്‍ നിക്ഷേപ തട്ടിപ്പിലൂടെ നൂറു കോടിയില്‍പരം രൂപ വെട്ടിച്ച ടൈക്കൂണ്‍ എംപയര്‍ ഇന്‍റര്‍നാഷണല്‍ ലിമിറ്റഡിന്‍റെ കേസ് അന്വേഷണം നടത്തുന്ന പൊലീസ് ഉന്നത അധികാരികളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമിതമായ തോതില്‍ പണമോ വസ്തുക്കളോ വാഗ്ദാനം ചെയ്ത് ആളുകളെ ഏതു സ്കീമിലും ചേര്‍ക്കുന്നതും ചേരുന്നതും ക്രിമിനല്‍ കുറ്റമാണ്. 1978ലെ പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ആക്റ്റിന്‍റെ ലംഘനമായാണ് ഇത്തരം പ്രവൃത്തികളെ കണക്കാക്കുന്നത്.
നിക്ഷേപിച്ച പണം മൂന്നുവര്‍ഷം കൊണ്ട് നാലു മടങ്ങായി തിരിച്ചുനല്‍കുമെന്നായിരുന്നു വ്യവസ്ഥ. ആദ്യ മൂന്നുമാസം പണം ലഭിച്ചെങ്കിലും പിന്നീടൊന്നുമുണ്ടായില്ല. ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. വടകര, പയ്യോളി മേഖലയില്‍ ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയവരെ പൊലീസ് പിടികൂടി. അന്വേഷണം ഇവരുടെ ആസ്ഥാനമായ ചെന്നൈയിലേക്ക് എത്തിയപ്പോഴാണ് ഡയറക്റ്റര്‍മാരുടെ പകല്‍ക്കൊള്ള പുറത്തുവന്നത്.
നിക്ഷേപതട്ടിപ്പിലൂടെ നൂറുകോടി രൂപ വെട്ടിച്ച ടൈക്കൂണ്‍ എംപയര്‍ ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് ഉടമകളെ പിടികൂടാന്‍ വടകര പൊലീസ് നടപടി തുടങ്ങി. ഉടമകളെന്ന് പറഞ്ഞ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയ കമല കണ്ണന്‍, സദാശിവം എന്നിവര്‍ ചെന്നൈ അഡയാര്‍ സ്വദേശികളാണെന്ന വിലാസമാണ് ബാങ്കുകള്‍ക്ക് നല്‍കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ തങ്ങിയ പൊലീസ് ഉന്നതസംഘം ഇവരെ കണ്ടെത്താനുള്ള തീവ്രപരിശ്രമത്തിലാണ്. ചെന്നൈ പൊലീസിന്‍റെ സഹായത്തോടെ ഇവരെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് വടകര പൊലീസ്.
എതാണ്ട് 25 വയസ് മാത്രമുള്ളവരാണ് ടൈക്കൂണ്‍ തട്ടിപ്പിന്‍റെ സൂത്രധാരകരെന്ന് പൊലീസ് പറഞ്ഞു. കമ്പനി ഉടമകളെ സംബന്ധിച്ച് ബാങ്കുകള്‍ ശരിയായ രീതിയില്‍ പരിശോധന നടത്താന്‍ തയാറാകാതിരിക്കുന്നത് തട്ടിപ്പ് എളുപ്പമാക്കി മാറ്റി. ഒരു സ്ഥാപനത്തിന്‍റെ അക്കൗണ്ട് തുടങ്ങുമ്പോള്‍ നല്‍കിയ വിലാസം പൂര്‍ണമായും ശരിയായിരിക്കണമെന്ന് ഐഡന്‍റിഫിക്കേഷന്‍ നടത്താന്‍ ബാങ്കുകള്‍ നടപടിയെടുക്കേണ്ടതായിരുന്നു. ഇടപാടുകള്‍ കോടികളുടേതായതിനാല്‍ ബാങ്കുകള്‍ ഇതിനു തയാറായില്ല.
ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
കൊച്ചി
പാലാരിവട്ടം മണിപ്ലസ് സ്ഥാപനത്തില്‍ ചിട്ടി തട്ടിപ്പിനിരയായവര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. മുന്നൂറോളം പേരാണിവിടെ തട്ടിപ്പിനിരയായത്.
പാലാരിവട്ടത്തിനു പുറമെ പന മ്പിള്ളി നഗര്‍, പറവൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും ശാഖകളുണ്ടായിരുന്നു. ഇതെല്ലാം പൂട്ടിയിരിക്കുകയാണ്. ചിട്ടിക്കു ചേര്‍ന്നവരില്‍നിന്ന് ഒന്നരക്കോടി രൂപയോളം വെട്ടിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. കേസില്‍ അറസ്റ്റിലായ മാണി മുണ്ടാ ടന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
എന്നാല്‍ കേസിനു തുമ്പുണ്ടാ ക്കാന്‍ പൊലീസിന് ഇതുവ രെ കഴിഞ്ഞിട്ടില്ല. മാണി മുണ്ടാടനെ മാത്രം പ്രതിയാക്കി മറ്റുള്ളവരെ ര ക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നു തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നു. പൊലീസിന്‍റെ സഹായം പ്രതികള്‍ക്കു ലഭിക്കുന്നതായും പരാതിയുണ്ട്.
ഫെബ്രുവരി മൂന്നിനു നിക്ഷേപകര്‍ കാലാവധി പൂര്‍ത്തിയായി ട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്നു സ്ഥാപനത്തിന്‍റെ പാലാരിവട്ടത്തെ ഹെഡ്ഓഫിസ് നി ക്ഷേപകര്‍ കൈയേറുകയായിരു ന്നു.
പാലാരിവട്ടം മണിപ്ലസ് സ്ഥാപനത്തില്‍ ചിട്ടി തട്ടിപ്പിനിരയായവര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. മുന്നൂറോളം പേരാണിവിടെ തട്ടിപ്പിനിരയായത്.
പാലാരിവട്ടത്തിനു പുറമെ പന മ്പിള്ളി നഗര്‍, പറവൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും ശാഖകളുണ്ടായിരുന്നു. ഇതെല്ലാം പൂട്ടിയിരിക്കുകയാണ്. ചിട്ടിക്കു ചേര്‍ന്നവരില്‍നിന്ന് ഒന്നരക്കോടി രൂപയോളം വെട്ടിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. കേസില്‍ അറസ്റ്റിലായ മാണി മുണ്ടാ ടന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
എന്നാല്‍ കേസിനു തുമ്പുണ്ടാ ക്കാന്‍ പൊലീസിന് ഇതുവ രെ കഴിഞ്ഞിട്ടില്ല. മാണി മുണ്ടാടനെ മാത്രം പ്രതിയാക്കി മറ്റുള്ളവരെ ര ക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നു തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നു. പൊലീസിന്‍റെ സഹായം പ്രതികള്‍ക്കു ലഭിക്കുന്നതായും പരാതിയുണ്ട്.
ഫെബ്രുവരി മൂന്നിനു നിക്ഷേപകര്‍ കാലാവധി പൂര്‍ത്തിയായി ട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്നു സ്ഥാപനത്തിന്‍റെ പാലാരിവട്ടത്തെ ഹെഡ്ഓഫിസ് നി ക്ഷേപകര്‍ കൈയേറുകയായിരു ന്നു.
No comments:
Post a Comment
താങ്കളുടെ പ്രതികരണം...?