Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Tuesday, June 14, 2011

നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പ്


Sunday, September 05, 2010


വെഞ്ഞാറമൂട്-കിളിമാനൂര്‍ കേന്ദ്രമാക്കി കോളനികളിലും ഗ്രാമപ്രദേശങ്ങളിലും നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് ലോബികള്‍ പിടിമുറുക്കുന്നു. 40ല്‍പ്പരം നെറ്റ്വര്‍ക്ക് കമ്പനികളാണു ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് . അടുത്തിടെ വെഞ്ഞാറമൂട് മാര്‍ക്കറ്റിലെ നാലു തൊഴിലാളികളില്‍ നിന്നുമാത്രം 50,000 രൂപ കബളിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

നഗരൂര്‍, കാരേറ്റ്, താളിക്കുഴി, മലഞ്ചിറ, കല്ലറ, ഭരതന്നൂര്‍, മേഖലകളിലെ ദളിത് കോളനികള്‍ തുടങ്ങിയ സ്ഥലങ്ങളിലെ സാധാരണക്കാരില്‍ നിന്നു വന്‍തുക നെറ്റ്വര്‍ക്ക് സംഘങ്ങള്‍ തട്ടിയെടുത്തിട്ടുള്ളതായി സൂചന. മാണിക്കല്‍, പുല്ലമ്പാറ, നെല്ലനാട്, വെമ്പായം, പഞ്ചായത്തുകളിലും വാമനപുരം പഞ്ചായത്തിലെ എല്ലാ ഗ്രാമങ്ങളിലും കോളനികളിലും വിവിധ നെറ്റ്വര്‍ക്ക് സംഘങ്ങള്‍ വേരുറപ്പിച്ചിരിക്കുകയാണ്. 

ചതിയില്‍ കുടുങ്ങിയ നൂറുകണക്കിനാളുകള്‍ തങ്ങള്‍ക്കു പറ്റിയ അബദ്ധം പുറത്തുപറയാന്‍ മടിക്കുന്നതും ഇത്തരക്കാര്‍ക്കു സഹായമായി മാറുന്നു. വന്‍ സമ്പാദ്യത്തിനുടമകളാക്കാമെന്ന പ്രചാരണമാണു ലോബി സാധാരണക്കാരനു നല്‍കുന്നത്. ഇവരുടെ സ്റ്റഡി ക്ലാസും വാചക കസര്‍ത്തിലും ഭൂരിഭാഗവും വിശ്വസിക്കും. ഓരോ തവണയും പുസ്തകങ്ങളും ലഘുലേഖകളും സ്റ്റഡി ക്ലാസിനു വരുന്നവര്‍ക്കു നല്‍കുന്നു. ഇപ്പോള്‍ കംപ്യൂട്ടര്‍ ഇന്‍റര്‍നെറ്റ് തുടങ്ങിയ ആധുനിക ഉപകരണങ്ങളുടെ പേരുപറഞ്ഞും ഒരു കൂട്ടര്‍ എത്തുന്നുണ്ട്. കംപ്യൂട്ടര്‍ വെബ്സൈറ്റ് എന്ന പേരുമാത്രം കേട്ടറിവുള്ളവരാണു ഇവരുടെ ലക്ഷ്യം. 

1978ലെ മണി സര്‍ക്കുലേഷന്‍ ആക്റ്റ് പ്രകാരം മണിചെയ്നുകള്‍ കേരളത്തില്‍ നിരോധിക്കപ്പെട്ടപ്പോഴാണു പേര് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് എന്ന രൂപത്തില്‍ അവതരിപ്പിക്കുന്നത്. 

ഗ്രാമപ്രദേശങ്ങളിലുള്ള അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ചും തട്ടിപ്പുണ്ട്. സംസ്ഥാന ഉന്നത പൊലീസ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ഈ ശൃംഖലകളെക്കുറിച്ചു അറിവുണ്ടായിട്ടും നടപടി മാത്രമില്ലെന്നാണ് ആരോപണം.


No comments:

Post a Comment

താങ്കളുടെ പ്രതികരണം...?