Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Tuesday, June 14, 2011

ബിസയര്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പ്: എട്ട് പേര്‍ അറസ്റ്റില്‍


Posted on: 11 Jun 2011

സുല്‍ത്താന്‍ബത്തേരി: ബിസയര്‍ ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് ഗ്രൂപ്പിന്റെ ബത്തേരിയില്‍ വ്യാഴാഴ്ച നടന്ന യോഗത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത 8 പേരെ അറസ്റ്റ് ചെയ്തു. യോഗസ്ഥലത്തുനിന്ന് 48 പേരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. ചോദ്യം ചെയ്യലിനുശേഷം 40 പേരെ വിട്ടയച്ചു. അറസ്റ്റിലായ എട്ട് പേരെ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ വെള്ളിയാഴ്ച രാത്രി വൈത്തിരി സബ്ജയിലിലേക്ക് മാറ്റി.

ബത്തേരി കല്ലൂര്‍ നാഗരംചാല്‍ വെള്ളമറ്റം വീട്ടില്‍ പ്രദീഷ് ചാക്കോ (33), ബത്തേരി തൊടുവട്ടി അരുണ്‍ നിവാസില്‍ അരുണ്‍ (31), ചീരാല്‍ ചിറക്കംവയല്‍ വി.എ. ബാബുരാജ് (31), നമ്പ്യാര്‍കുന്ന് പൊന്നകത്ത് പി.വി. പ്രദീപ് (30), കരടിപ്പാറ ആലിലത്തൊടി പ്രിയേഷ് (29), നമ്പ്യാര്‍കുന്ന് പൊന്നകത്ത് പി.വി. പ്രദീഷ് (28), ബിസയര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ മലപ്പുറം സ്വദേശി പൂരാംതൊടി കുഞ്ഞുമുഹമ്മദ് (43) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.വിശ്വാസവഞ്ചന, മണി സര്‍ക്കുലേഷന്‍ നിരോധന നിയമം എന്നിവ പ്രകാരമാണ് ഇവരുടെ പേരില്‍ കേസ് എടുത്തതെന്ന് ബത്തേരി എസ്.ഐ. എന്‍.ഒ. സിബി പറഞ്ഞു. 

ബിസയര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നാല് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിസയര്‍ ഗ്രൂപ്പിന്റെ തട്ടിപ്പിന് ഇരയായ വടക്കാഞ്ചേരി, തൃശ്ശൂര്‍, മേപ്പാടി, എന്നിവിടങ്ങളിലെ 30 പേര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
മാനന്തവാടി ഡിവൈ. എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബിയസര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എം.ഡി. അബ്ദുള്‍ ഹര്‍ഷാദിനെയും 10 ജീവനക്കാരെയും പോലീസ് കൊച്ചിയില്‍ വ്യാഴാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെത്തിയ മാനന്തവാടി ഡിവൈ. എസ്.പി. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലുള്ള ബിസയര്‍ ഗ്രൂപ്പ് എം.ഡി. അബ്ദുള്‍ഹര്‍ഷാദിനെ വയനാട്ടില്‍ കൊണ്ടുവരും. ബിയര്‍ഗ്രൂപ്പ് വയനാട്ടില്‍ 5,000-ത്തോളം അംഗങ്ങളെ ചേര്‍ത്തിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അംഗത്വ ഫീസായ 5,500 രൂപയടക്കം 16,000-ത്തിലധികം രൂപ നല്കുന്നവരാണ് കമ്പനിയുടെ ഓരോ അംഗവും.


No comments:

Post a Comment

താങ്കളുടെ പ്രതികരണം...?